Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Office

Palakkad

മന്ത്രി കെ.എ. തുളസിയുടെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു

കല്ലടിക്കോട്: മന്ത്രി കെ.എ. തുളസിയുടെ എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മാഞ്ചേരികാവിൽ ആരംഭിച്ച ഓഫീസ് വി.കെ. ശ്രീകണ്ഠൻ എംപി ആണ് ഉദ്ഘാടനം നിർവഹിച്ചത്. യുഡിഎഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി. ശശികുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം മുഖ്യ അതിഥിയായിരുന്നു. മന്ത്രി കെ.എ. തുളസി, ഡിസിസി സെക്രട്ടറിമാരായ അച്യുതൻ നായർ, സി .എൻ. ശിവദാസൻ, അബ്ദുൾ സത്താർ, വി.കെ. ഷൈജു, വിനയൻ, കെ.സി. കുര്യാക്കോസ്, ജയകൃഷ്ണൻ, ശ്രീലത, ചെറൂട്ടി മുഹമ്മദ്, റിയാസ് നാലകത്ത്, നിസാമുദ്ദീൻ പൊന്നങ്കോട്, ആന്‍റണി മതിപ്പുറം പ്രസംഗിച്ചു.

District News

എംഎൽഎ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് നവീകരണത്തിൽ അഴിമതി ആരോപിച്ച് ബിജെപി കല്യാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം. വിജിൻ എംഎൽഎയുടെ പഴയങ്ങാടി ഓഫീസിലേക്ക് മാർച്ച് നടത്തി. എരിപുരത്തു നിന്നാരംഭിച്ച മാർച്ച് എംഎൽഎ ഓഫീസിനു സമീപം പോലീസ് തടഞ്ഞു. ബിജെപി ജില്ലാ നോർത്ത് വൈസ് പ്രസിഡന്‍റ് എ.വി. സനൽ മാർച്ച് ഉദ്ഘാടനം ചെയ്തു. കല്യാശേരി മണ്ഡലം പ്രസിഡന്‍റ് പ്രകാശൻ കീച്ചേരി അധ്യക്ഷത വഹിച്ചു.

Kerala

എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ: കെ.മുരളീധരൻ

തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു.

എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നതു പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്‍റെ ആവശ്യമില്ല.

നമ്മുടെ ഓഫീസ് നമ്മൾതന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

Kerala

കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയും; ആർ. ശ്രീലേഖയ്ക്ക് മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലുള്ള എംഎൽഎ ഓഫീസ് ഒഴിയണമെന്ന ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയോടെ പരാമർശത്തിൽ പ്രതികരണവുമായി വട്ടിയൂർകാവ് എംഎൽഎ വി.കെ. പ്രശാന്ത്.

കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയുമെന്ന് വി.കെ. പ്രശാന്ത് പ്രതികരിച്ചു. രാഷ്ട്രീയ മര്യാദ കാണിച്ചില്ലെന്നും കോർപ്പറേഷൻ സെക്രട്ടറിയോ മേയറോ ആവശ്യപ്പെട്ടാൽ ഒഴിയുക തന്നെ ചെയ്യുമെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.

സമാന്യമര്യാദ കണിച്ചില്ല. സുഗമമായി മുന്നോട്ട് പോകുന്ന ഓഫീസ് അവിടെ നിന്ന് മാറ്റണമെന്ന നിർബന്ധ ബുദ്ധി ശരിയോണോയെന്ന് പൊതുസമൂഹം ചിന്തിക്കണമെന്നും വി.കെ. പ്രശാന്ത് കൂട്ടിച്ചേർത്തു.

ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷന്‍റെ കെട്ടിടത്തിലാണ് പ്രശാന്തിന്‍റെ ഓഫീസ് പ്രവർത്തിക്കുന്നത്. തന്‍റെ ഓഫീസ് സൗകര്യപ്രദമായി പ്രവർത്തിപ്പിക്കുന്നതിന് പ്രശാന്ത് ഒഴിയണമെന്നു ഫോണിലൂടെ ആർ. ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമായിരുന്നു എംഎൽഎ നേരത്തെ മറുപടി നൽ‌കിയിരുന്നത്.

കൗൺസിൽ തീരുമാന പ്രകാരമാണ് വി.കെ. പ്രശാന്തിന്‍റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവർത്തിക്കുന്നത്. കെട്ടിടം ഒഴിപ്പിക്കാൻ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ തീരുമാനിച്ചാൽ എംഎൽഎക്ക് ഓഫീസ് ഒഴിയേണ്ടി വരും.

കൗൺസിലർക്ക് കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് വേണമെങ്കിൽ മേയർ വഴിയാണ് അനുമതി കിട്ടേണ്ടത്. കെട്ടിട സൗകര്യം ലഭ്യമാണോ എന്നു സെക്രട്ടറി പരിശോധിച്ച് നടപടിയെടുക്കും. കോർപ്പറേഷന്‍റെ കെട്ടിടം വാർഡിൽ ലഭ്യമല്ലെങ്കിൽ നിശ്ചിത തുകയ്ക്ക് മറ്റു കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കാം.

Latest News

Corehub Up